" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Wednesday 5 December 2012

Back End Process...


     ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍...  എന്നൊന്നും ആ ദിവസങ്ങളെ ഞാന്‍ പറയില്ല. എന്‍റെ  ജീവിതത്തില്‍ സങ്കടങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ സന്തോഷം വാരി വിതറിയ ദിവസങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസങ്ങള്‍.. ചിലപ്പോള്‍ ഒരിക്കലും മറന്നു പോകല്ലേ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങള്‍... പല തരം  അനുഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഓരോ മനുഷ്യ ജീവിതവും. നമ്മള്‍ ശരി  എന്ന് വിചാരിക്കുന്ന  പലതും തെറ്റാണെന്നും, തെറ്റ് എന്ന് ചിന്തിക്കുന്ന പലതും ശരിയാണെന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കും.

     ആദ്യമായ് ഒരു project ചെയ്തപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ ആണ് ഞാന്‍ എഴുതുന്നത്‌. എനിക്ക് മാത്രമല്ല, എന്‍റെ  ക്ലാസിലെ പലര്‍ക്കും പറയാന്‍ ഉണ്ടാകും ഒരുപാട് അനുഭവങ്ങള്‍. സുഹൃത്തുക്കളും വഴക്ക് കൂടലുകളും പ്രണയവും പ്രണയ നഷ്ടങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്ന എന്‍റെ സ്വന്തം Vidya Academy ഇലെ അനുഭവങ്ങള്‍ക്കിടയിലേക്ക് ഇതും എഴുതി ചേര്‍ക്കട്ടെ..

     Mini Project submit ചെയ്യേണ്ട ദിവസം അടുത്തിരുന്നു. പലരും coding  ഒക്കെ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ, ഞങ്ങളും... ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാനും എനിക്കൊപ്പം 2 സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞാന്‍ അവരിലേക്ക്‌ ചേരുകയായിരുന്നു. അത് അവരുടെ നിര്‍ഭാഗ്യമായിരുന്നോ അതോ എന്‍റെ നിര്‍ഭാഗ്യമായിരുന്നോ എന്ന സംശയം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. പല അഭിപ്രായ വ്യത്യാസങ്ങളും  ഞങ്ങള്‍ക്കിടയില്‍ എപ്പോഴും  ഉണ്ടായിരുന്നു. അവര്‍ ഉദ്ദേശിച്ച  പോലെ ചെയ്യാന്‍ എനിക്കും ഞാന്‍ ചെയ്തത് മനസിലാക്കാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല പലപ്പോഴും...

Database connectivity  അടക്കം ഓരോ വരി code ഉം success ആവുമ്പോള്‍ ഞാന്‍ സ്വയം അഭിമാനിച്ചിരുന്നു. നാലും അഞ്ചും ദിവസങ്ങള്‍ ശ്രമിച്ചതിന്‍റെ ഫലമായാണ്  ഒരു block  of  code ശരിയായി execute ചെയ്തിരുന്നത്.
എന്‍റെ സുഹൃത്തുക്കളില്‍ നിന്നും എനിക്ക് നല്ലൊരു സഹകരണം ലഭിച്ചിരുന്നില്ല. ചെയ്തത് പഠിക്കുക എന്നൊരു ഉദ്ദേശം  മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. Project ല്‍ ഒരു നിര്‍ദ്ദേശമോ അഭിപ്രായമോ ഒന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല project എത്രത്തോളം ചെറുതാക്കാന്‍ കഴിയുമോ അത്രത്തോളം ചെറുതാക്കനാണ്  അവര്‍ ആവശ്യപ്പെട്ടത്. 

Project Documentation ലെ Acknowledgement page ല്‍ പേര് രേഖപ്പെടുത്താത്ത എന്‍റെ ഒരു സുഹൃത്തിനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ project ലെ ഒട്ടേറെ complicated ആയ codes എല്ലാം ഇവനും പുതുക്കാട് university center  ലെ ഇവന്‍റെ  friends  ഉം ചെയ്തിരുന്ന project ല്‍ നിന്നായിരുന്നു. അറിയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ share  ചെയ്തു, മോശമല്ലാത്ത വിധം present ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ഒരു software develop ചെയ്യാന്‍ കഴിഞ്ഞു. 

    Project submission ന്‍റെ അവസാന നാളുകള്‍...
MCA ക്കു join ചെയ്ത മുതല്‍ ഈ നിമിഷം വരെയും അനുഭവിച്ചതില്‍ ഏറ്റവും കഷ്ടപ്പെട്ട ദിവസങ്ങള്‍ ആയിരുന്നു അത്.
 
ഒരാഴ്ച... ഉറക്കമില്ലാതെ നല്ല ഭക്ഷണമില്ലാതെ ജീവിച്ചു.

5 ദിവസം സ്വര്‍ഗത്തിലും നരകത്തിലും ജീവിച്ചു 2 ദിവസം ഭൂമിയിലേക്ക്‌ ഇറങ്ങി  ചെല്ലാനാണ് എനിക്കിഷ്ടം. അന്നാദ്യമായി ഞാന്‍ വീട്ടിലേക്കു പോകാന്‍ കൊതിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചു. മണിക്കൂറുകളോളം സുഖമായി ഉറങ്ങുന്നത് സ്വപ്നം കണ്ടായിരുന്നു ഞാന്‍ ഓരോ വരി code  ഉം എഴുതിയത്.

     എല്ലാം കഴിഞ്ഞു...
ഇപ്പോള്‍ ഓര്‍മകളില്‍ എല്ലാം സുന്ദരം... മനോഹരം...
ഒരുപാട് mistakes project ല്‍ ഉണ്ടായെങ്കില്‍ കൂടിയും ആദ്യമായ് ഉണ്ടാക്കിയ software  എന്നതില്‍ ഒരു അഭിമാനമുണ്ട്. എന്‍റെ സുഹൃത്തുക്കളും satisfied ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. Project presentation and demo നന്നായി ചെയ്യാന്‍ കഴിഞ്ഞു. അതിന്‍റെ  credit മുഴുവന്‍ അവര്‍ക്കാണ്. അവരത് ഭംഗിയായി അവതരിപ്പിച്ചു.

മറ്റൊരു കാര്യത്തില്‍ കൂടിയും ഞാന്‍ അവരോടു നന്ദി പറയുന്നുണ്ട്. Project record ഉണ്ടാക്കാനായി തൃശൂര്‍ ലേക്ക് പോകണമായിരുന്നു. Print  എടുത്ത് bind ചെയ്യാന്‍ കൊടുത്തു ഞങ്ങളൊന്നു കറങ്ങാന്‍ പോയി. തലേ ദിവസം ഉറക്കമൊഴിച്ചതിനാലും  രാവിലെ ഭക്ഷണം കഴിക്കാഞ്ഞതിനാലും  എന്‍റെ കാലുകള്‍ നിലത്തു ഉറച്ചിരുന്നില്ല.

രാമകൃഷ്ണ ഹോട്ടലും അവിടുത്തെ മസാല ദോശയും, നെഹ്രു പാര്‍ക്കും ഒക്കെയായിരുന്നു എന്‍റെ സുഹൃത്തുക്കളുടെ കണ്ണില്‍ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകള്‍. 
വാലറ്റത്ത് നില്‍ക്കുന്ന attendance shortage നെ പാടെ മറന്നു ഞാന്‍ ഇവര്‍ക്കൊപ്പം പോയത് Thrissur School Of Drama കാണാന്‍ വേണ്ടി ആയിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി ആണ് അവര്‍ പോയത്.
ശ്യാമപ്രസാദും വി കെ പ്രകാശും അടക്കം എന്‍റെ പ്രിയപ്പെട്ട രഞ്ജിത്ത് നടന്ന വഴികളിലൂടെ ഞാനും നടന്നു. രഞ്ജിത്ത് എന്നും ഓര്‍മകളില്‍ സൂക്ഷിക്കുന്ന  ആ ഹോസ്റ്റല്‍ മുറികളും തിയറ്ററും എന്‍റെ കണ്മുന്നില്‍ ഞാന്‍ കണ്ടു. 

Project ഉം അനുബന്ധ പ്രക്രിയകളും എല്ലാം അവസാനിപ്പിച്ചു.

"After long five days, am back to my heaven, Home sweet home... :-)" എന്ന് സുഹൃത്ത് facebook ല്‍ പോസ്റ്റ്‌ ചെയ്തു.

നരക കവാടത്തിന്റെ പടികളില്‍ കയറി നിന്നു ഉള്ളിലെ ഭീകരതകള്‍ കണ്ട് ആസ്വദിക്കാന്‍ ഇനി ഞാന്‍ ഇട വരുത്തില്ല എന്നുറപ്പിച്ചു കൊണ്ട്, അങ്ങനെ വിശ്വസിച്ചു കൊണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നു...  

Wednesday 11 July 2012

മലയാള സിനിമ - The Revolution

      മലയാള സിനിമാ പ്രേക്ഷകരോട്  പ്രേം  നസീര്‍ ഒരിക്കല്‍ വേദനയോടെ പറഞ്ഞു,
 " Bollywood സിനിമകളുമായി  മലയാള സിനിമയെ  താരതമ്യം ചെയ്യുന്നത് കഷ്ടമാണ്. അവരുടെ കാന്‍വാസിനോളം വലിപ്പമില്ല മലയാള സിനിമക്ക്. ഒരുപാട് പരിമിധിക്കുള്ളില്‍ നിന്നാണ് ഇവിടെ ഒരു സിനിമ ഇറങ്ങുന്നത്.... "


1930 ഇല്‍ മലയാളത്തിലെ ആദ്യ സിനിമ ' വിഗത കുമാരന്‍ ' പുറത്തിറങ്ങി. J C  Daniel നിര്‍മാണവും സംവിധാനവും  ചെയ്ത ഈ സിനിമ സാമ്പത്തികമായി പൂര്‍ണ പരാജയമായിരുന്നു. അതായത് ഒരു പരാജയത്തോടെയാണ് മലയാള  സിനിമാ ചരിത്രം ആരംഭിക്കുന്നത്...

      കഥയും കലാമൂല്യവും നോക്കി  പഴയ സിനിമകളെയും പുതിയ സിനിമകളെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഏറെയാണ്‌. ഒന്നു റോഡിലേക്കിറങ്ങി ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയാല്‍ കൂടുതല്‍ പേരും പഴയ സിനിമകളാണ് മികച്ചത് എന്ന അഭിപ്രായമുള്ളവര്‍ ആയിരിക്കും. സിനിമകള്‍ മാത്രമല്ല അഭിനേതാക്കളും സംഗീതഞ്ഞരും കഥാകാരന്മാരും എല്ലാം പഴയ കാലഘട്ടത്തെ ആയിരിക്കും മികച്ചവര്‍. സിനിമയുടെ കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ വരുന്ന  അഭിപ്രായ വ്യത്യാസം എങ്ങനെ സംഭവിക്കുന്നു എന്നത് ചിന്തിച്ചു നോക്കേണ്ട ഒന്നാണ്. സിനിമ കണ്ടു പ്രേക്ഷകന്‍ മാറുന്നതോ, അതോ പ്രേക്ഷകന്റെ മാറ്റത്തിനനുസരിച്ച് സിനിമ മാറുന്നതോ....???

     ദേശാടനം പോലുള്ള സിനിമകള്‍ 100 ദിവസം ഓടിച്ച  സംസ്കാരമാണ്  മലയാളതിന്റെത്. ഇതേ നാട്ടില്‍ തന്നെയാണ് ഗുല്‍മോഹറും തിരക്കഥയും ഒക്കെ 25 golden days കഷ്ടിച്ച് മുട്ടിയത്‌.
ഞാന്‍ പരിചയപ്പെടുമ്പോള്‍ എന്റെ ക്ലാസിലെ ഒരാള്‍ പോലും തിരക്കഥ കണ്ടിട്ടുള്ളതായി തോന്നിയില്ല. അങ്ങനെയൊരു സിനിമയുണ്ടോ എന്ന ചോദ്യം കൂടി കേട്ടപ്പോള്‍ ദേഷ്യമോ സങ്കടമോ - എവിടെ നിന്നൊക്കെയോ വട്ടം ചുറ്റി വന്നിരുന്നു. എങ്കിലും എല്ലാം ഉള്ളിലൊതുക്കി maximum സുഹൃത്തുക്കളെ ഞാന്‍ തിരക്കഥ കാണിപ്പിച്ചു. വിമര്‍ശന സ്വഭാവമുള്ള എന്റെ ചില സുഹൃത്തുക്കള്‍ക് പോലും ആ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇവരെന്തു കൊണ്ട് തിയറ്ററില്‍ പോയി ഈ സിനിമ കണ്ടില്ല....???
ഇത് പ്രേക്ഷകന്റെ മാറ്റമായി സങ്കല്‍പ്പിക്കാം ഇപ്പോള്‍.

രാജമാണിക്യം, പുതിയ മുഖം മുതലായ സിനിമകള്‍ ഇറങ്ങിയത്‌ ഇപ്പോഴത്തെ തമിഴ് trend സിനിമകളുടെ മാതൃകയിലായിരുന്നു. Visual Effects ഉം graphics ഉം ഒരു സാധാരണ മനുഷ്യന്റെ സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉം എല്ലാം screen ഇല്‍ കണ്ട പ്രേക്ഷകന്‍ ഇനി അത് മതി എന്ന് ചിന്തിച്ചിരിക്കാം. അതോടെ പോക്കിരി രാജ, 20 20, ചൈന ടൌണ്‍ പോലുള്ള സിനിമകള്‍ കൂടുതലായി ഇറങ്ങി തുടങ്ങി. ഇവിടെ മാറിയത് സിനിമയാണ്.
ചുരുക്കം പറഞ്ഞാല്‍ സിനിമ മാറുമ്പോള്‍ പ്രേക്ഷകനും, പ്രേക്ഷകന്റെ മാറ്റത്തിനനുസരിച്ച് സിനിമയും മാറുന്നു. അതൊരു cyclic process ആയി തുടരുകയും ചെയ്യുന്നു. ഇതിനിടയില്‍ പരീക്ഷിക്കപ്പെടുന്നത് നല്ല സിനിമയുടെ qualities ആണ്. കൃഷ്ണനും രാധയും പോലുള്ള very low class സിനിമകള്‍ ഒരു ട്രെന്‍ഡ് ആയി മാറല്ലേ എന്ന് പ്രാര്‍ത്ഥിക്കാം... 

     തൃശൂര്‍ രാംദാസ് തിയറ്ററില്‍ നിന്നും 'തട്ടത്തിന്‍ മറയത്തു' കണ്ടു തൊട്ടടുത്ത ദിവസം പാലക്കാട് പ്രിയതംയില്‍ ' ഉസ്താദ്‌ ഹോട്ടല്‍ ' കണ്ടിറങ്ങുമ്പോള്‍ ഉള്ളിലൊരു പിടച്ചിലായിരുന്നു. എന്തെന്നില്ലാത്ത ആവേശം. തൊട്ടടുത്ത show ക്കു ഉള്ള തിരക്ക് കാണുമ്പോള്‍ എവിടേം ഇല്ലാത്ത സന്തോഷം. Q വില്‍ നില്‍ക്കുന്നവരുടെ 'എങ്ങനെയുണ്ട് പടം' എന്ന ചോദ്യത്തിന് മറുപടി പറയുമ്പോള്‍ മനസിനൊരു നിര്‍വൃതി.

 പ്രത്യേകിച്ച് ഒരു തിരക്കും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എങ്കില്‍ കൂടിയും എന്റെ നടത്തത്തിനു നല്ല വേഗമുണ്ടായിരുന്നു. ഒരു നല്ല സിനിമ കണ്ടപ്പോള്‍ ലഭിച്ച energy. കഴിഞ്ഞ വര്ഷം ട്രാഫിക് കണ്ടിറങ്ങിയ എന്നെ ഞാന്‍ ഒരിക്കല്‍ കൂടെ കണ്ടു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ബിഗ്‌ ബസാര്‍ എത്തി. ബിഗ്‌ ബസാറിലെ പടികള്‍ കയറുമ്പോള്‍ മനസ് പറഞ്ഞു കൊണ്ടേയിരുന്നു...
ബ്ലോഗിലേക്കുള്ള അടുത്ത പോസ്റ്റ്‌ എഴുതണം...

      പ്രേം നസീറും സത്യനും ഒക്കെ എക്കാലത്തെയും മികച്ച നടന്മാര്‍ തന്നെയാണ്. മികച്ച എഴുത്തുകാരും സംവിധായകരും അവരെ വേണ്ട രീതിയില്‍ മലയാള സിനിമയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.
അവരുടെ കൂടെ അവരുടെ പാതയില്‍ വ്യതിചലിച് സഞ്ചരിച്ചു കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ അടിത്തറ ശക്ത്തമാക്കി. തിരശീലയില്‍ അഭിനയം ഒരു വിസ്മയമായി മാറി... ലോഹിത ദാസ്‌, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ജയരാജ്, ശ്യാമപ്രസാദ്, ലാല്‍ജോസ്... തുടങ്ങിയവര്‍ മലയാള സിനിമയെ ഇന്ത്യന്‍ സിനിമയുടെ വാനോളം എത്തിച്ചു.
കാലചക്രത്തിന്റെ വേഗത്തിനനുസരിച്ച് മലയാള സിനിമയില്‍ യൌവ്വന കാലത്തിനു തുടക്കമായി. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ... പഴയ കാലത്തിന്റെ അതെ പാതയില്‍ വലിയ മാറ്റങ്ങളില്ലാതെ അവരും സഞ്ചരിച്ചു. മികച്ച രീതിയില്‍... ഏറ്റവും വേഗമോടെ...


     2011, മലയാള സിനിമ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു. മലയാള സിനിമയെ 2011 നു മുന്‍പും ശേഷവും എന്ന് വേണേല്‍ വേര്‍തിരിക്കാം.

ഒരു കൂട്ടം ചെറുപ്പക്കാര്‍ (ക്യാമറക്ക് മുന്നിലും പിന്നിലും) കുറെ നല്ല സിനിമകളുമായി ഇറങ്ങി വന്നു. ട്രാഫിക് തുടക്കം കുറിച്ച ഈ മാറ്റത്തിന്റെ കണ്ണിയാവാന്‍ മലയാളി യുവത്വം മടിച്ചില്ല.
ഈ നിമിഷത്തില്‍ അത് 'തട്ടത്തിന്‍ മറയത്തു'  ' ഉസ്താദ് ഹോട്ടല്‍ ' വരെ എത്തി നില്‍ക്കുന്നു. ഫഹദ് ഫാസില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍ പോളി തുടങ്ങിയവരായിരുന്നു ഈ മാറ്റത്തിലെ നായകന്മാര്‍. ഇവര്‍ക്ക് മറ്റുള്ളവരെ പോലെ അഭിനയിക്കാന്‍ അറിയില്ല. ഇവര്‍ ജീവിക്കുകയാണ് സിനിമയില്‍... 

The 'R' of 'ACTOR' is Reality, and the Reality is right here...

തികച്ചും natural ആയി, ഒരു സാധാരണ മനുഷ്യ ജീവിതത്തിന്റെ അപ്പുരത്തെക്കൊന്നും കടന്നു ചെല്ലാത്ത പ്രകടനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്‌. അതിനു എഴുത്തുകാര്കും സംവിധായകര്‍ക്കും വളരെ വലിയ പങ്കുണ്ട്. ബോബി സഞ്ജയ്‌, രാജേഷ്‌ പിള്ള, ആഷിക് അബു, സലിം അഹമെദ്, സമീര്‍ താഹിര്‍, വിനീത് ശ്രീനിവാസന്‍, അന്‍വര്‍ റഷീദ്... ഇതൊരിക്കലും അവസാനിക്കുകയില്ല ഇനി...

ഇതില്‍ എടുത്തു പറയേണ്ട ഒരാളാണ് ലിസ്സിന്‍ സ്ടീഫെന്‍. യുവാക്കളുടെ കടന്നു വരവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാള്‍. Magic frames ന്റെ ബാനറില്‍ ഇറങ്ങിയ ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളുടെ നിര്‍മാതാവ്.

2011 ഇല്‍ സംഭവിച്ച ഈ മാറ്റത്തിന്റെ വലിയൊരു പങ്കു അവകാശപ്പെടാവുന്ന ഒരാളാണ് ഇദ്ദേഹം.



ഇപ്പോഴും ബോളിവുഡ് -ഇനോളം വലിപ്പമില്ല മലയാളത്തിനു. എന്നിട്ടും ഇന്ത്യന്‍ സിനിമയുടെ നേടും തൂണായി വളര്‍ന്നു കഴിഞ്ഞു മലയാള സിനിമ.
പ്രേം നസീറിനു അഭിമാനിക്കാം.

ടെക്നോളജി -യുടെ  എല്ലാ സാധ്യതകളും ഉപയോഗിച്ച് നല്ല കഥകള്‍ പറഞ്ഞു നല്ല സിനിമകള്‍ നിര്‍മിക്കുന്ന മലയാളി യുവത്വം ഒരിക്കലും നിശ്ചലമാവുകയില്ല.
ദേശിയ തലത്തില്‍ ഇതിനകം തന്നെ പല തവണ ആദരിക്കപ്പെട്ടു മലയാള സിനിമ.

മലയാളത്തെ ലോക സിനിമ ഉറ്റു നോക്കുന്ന കാലം വിദൂരത്തല്ല....!!! 

Sunday 25 March 2012

എനിക്കൊപ്പം... എന്റെ കൂടെ...



സിനിമ സുന്ദരിയാണ്. . .
ഹൃദയത്തില്‍, ഉറങ്ങുന്ന വീണ കമ്പികളുണ്ടെങ്കില്‍,
അവയെ ഉണര്‍ത്താന്‍ പോന്ന സുന്ദരി. . . !!!

ഞാന്‍ ആദ്യമായി കാണുന്ന സിനിമ 1993 ഇല്‍ ഇറങ്ങിയ ഫാസിലിന്റെ "മണിച്ചിത്രത്താഴ് " ആണെങ്കിലും സിനിമ ഒരു ലഹരിയായി മാറിയത് +2 വിദ്യാഭ്യാസ കാലത്താണ്. SSLC വരെ അമ്മയുടെ അനുവാദത്തോടെ അച്ഛന്റെ കൂടെ വല്ലപ്പോഴും മാത്രമേ സിനിമ കാണാന്‍ പോയിരുന്നുള്ള്.

          " GHSS പഴയന്നൂര്‍ " എന്നാ Govt സ്കൂളില്‍ 'ടീച്ചറിന്റെ മകന്‍' എന്ന Label ഇല്‍ പഠിച്ച ഞാന്‍ ആ പേര് മാക്സിമം utilize ചെയ്തിരുന്നു. മറ്റു കുട്ടികളെ പോലായിരുന്നില്ല ഞാന്‍ പഠിച്ചത്. കൂട്ടുകാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. Interval time ഇലും lunch break ഇലും കളിച്ചു നടന്നത് പെണ്‍കുട്ടികളുടെ കൂടെ. പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ഞാന്‍ സ്വര്‍ഗത്തിലാണ് എന്ന് തോന്നുമെങ്കിലും അതിനു മറ്റൊരു വശമുണ്ടായിരുന്നു. School ground ഇല്‍ പോയി കളിക്കരുത് school gate കടന്നു പോകരുത് തുടങ്ങിയ strict instructions എനിക്ക് എന്റെ അമ്മയില്‍ നിന്നും ലഭിച്ചിരുന്നു. അമ്മയുടെ സഹ പ്രവര്‍ത്തകരും ഞാന്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അത് അമ്മയെ അറിയിക്കാന്‍ സന്നദ്ധധ പ്രകടിപ്പികാറുണ്ട്.

ഒരു വീര്‍പ്പു മുട്ടലിന്റെ ലോകം ആയിരുന്നേല്‍ കൂടിയും, ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്നത് എന്റെ high school കാലമായിരുന്നു എന്ന്. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്റെ SSLC class room ആണ്.

          V H S C . . .
ജീവിതത്തില്‍ പുതിയൊരു അദ്ധ്യായമായിരുന്നു അത്. ജീവിതത്തിന്റെ turning point എന്ന് എന്റെ +2 ജീവിതത്തെ ഞാന്‍ വിശേഷിപ്പിക്കുന്നു. പാലക്കാടന്‍ മണ്ണിനെയും സംസ്കാരത്തെയും അറിയാനും സ്നേഹിക്കാനും തുടങ്ങിയത് ഇവിടെ വച്ചാണ്. അത് വരെയും ഉള്ളില്‍ അണ കെട്ടി നിര്‍ത്തിയിരുന്ന കുരുത്തക്കേട്‌, മുഴുവന്‍ ശക്തിയോടെയും പുറത്തേക്കു വന്നു...

CFD VHSS Mathur...

വീട്ടില്‍ നിന്നും ഒന്നര മണികൂര്‍ യാത്രയുടെ ദൂരമുണ്ടായിരുന്നു ഇവിടേയ്ക്ക്. അമ്മയുടെയോ മറ്റു ബന്ധുക്കളുടെയോ കണ്ണുകള്‍ പതിക്കാത്ത സ്ഥലം.
ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചാണ് ഞാന്‍ ഇറങ്ങി തിരിച്ചത്. ക്ലാസിലെ ബോയ്സ് നോട് കൂടുതല്‍ അടുക്കണം, പെണ്‍ക്കുട്ടികളെ അധികം അടുപ്പികാതെ ഇരിക്കണം. ഈ തീരുമാനങ്ങളില്‍  ഏറെക്കുറെ ഒക്കെ ഞാന്‍ പ്രായോഗികമാക്കി. കാരണമെന്തെന്നാല്‍ GHSS പഴയന്നൂര്‍ ഇല്‍ ഞാന്‍ എന്തൊക്കെ മിസ്സ്‌ ചെയ്തുവോ, അതെല്ലാം ഇവിടെ നിന്നും അനുഭവിക്കണം എന്ന വാശി എനിക്ക് ഉണ്ടായിരുന്നു.

CFD VHSS ശരിക്കും ഒരു ജയിലായിരുന്നു. അത് കൊണ്ട് തന്നെ അതിനകത്തുള്ള കളിയെ നടക്കു. അത് കൊണ്ടാവണം ഞാന്‍ ഒരു വലിയ തല്ലിപൊളി ആയില്ല..

2 വര്‍ഷം ജീവിതം ആഘോഷിച്ചു. സ്വയം തീരുമാനങ്ങള്‍ എടുക്കാനും നടത്താനും ശീലിച്ചു. എന്റെ ജീവിതത്തില്‍ എനിക്കും ഒരു വലിയ പങ്കുണ്ടെന്ന് തോന്നി തുടങ്ങി.

27 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ ഞങ്ങള്‍ 14 ബോയ്സ് ആയിരുന്നു. എല്ലാവരും നല്ല compony, ഇവരെനിക്ക് പുതിയൊരു ലോകം കാണിച്ചു തന്നു. ഇവര്‍ യാത്ര ചെയ്തിരുന്നത് മലമ്പുഴയിലേക്ക്‌ ആയിരുന്നു. ഒരു ദിവസം മുഴുവന്‍ അവിടെ ചിലവിടാരില്ല, പകുതി ദിവസം സിനിമ തിയറ്റര്‍ ഇല്‍.. ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും പതുക്കെ ഞാനും അവരുടെ കൂടെ കൂടി. അങ്ങനെ എന്റെ സിനിമ പ്രണയത്തിനു പാലക്കാട് പ്രിയതമ ഇല്‍ കമലിന്റെ "പച്ചകുതിര" കണ്ടു കൊണ്ട് ആരംഭിച്ചു.

          വീട്ടിലും സിനിമ കാണുന്നത് എല്ലാവരുടെയും ഇഷ്ട വിനോദം തന്നെയായിരുന്നു. അമ്മക്ക് theatre ഇല്‍ പോയി കാണുന്നത് ഇഷ്ടമല്ല. അച്ഛന്റെ കൂടെയാണ് ഞാനും ചേച്ചിമാരും സിനിമക്ക് പോയിരുന്നത്. ഒരു സിനിമ കണ്ടാല്‍ അത് എങ്ങനെ analyze ചെയ്യണം എന്ന് പഠിപ്പിച്ചത് അച്ഛനാണ്. അച്ഛന്റെ കൂടെ യാത്ര ചെയ്യാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെട്ടിരുന്നത്.
ഞാനും അച്ഛനും മാത്രം...
ചേച്ചിമാരെ കഴിവതും ഞാന്‍ ഒഴിവാക്കിയിരുന്നു, കാരണം ആ യാത്രകളിലെ എന്റെ സ്വാതന്ത്ര്യത്തിനു അവര്‍ ഒരു തടസമായെക്കം...
അച്ഛന്റെ കൂടെ പോയാല്‍, യാത്രയുടെ ഉദ്ദേശം കഴിഞ്ഞാല്‍ ഒരു സിനിമ, ഹോട്ടല്‍ ഫുഡ്‌ ഇത് ഉറപ്പാണ്.
സിനിമ കഴിഞ്ഞാലോ interval time ഇലോ സിനിമയെ പറ്റി അച്ഛന്‍ ചിലപ്പോ എന്തെങ്കിലും ഒക്കെ പറയും, ആ സിനിമക്ക് ലഭിച്ചേക്കാവുന്ന awards നെ പറ്റി, characters നെ പറ്റി ഒക്കെ...
ഒരു story based analysis ആണ് അച്ഛന്റെ, പിന്നെ നടന്മാരുടെ അഭിനയത്തെയും...
പിന്നീട് ഞാനും അതെല്ലാം ശ്രദ്ധിച്ചു തുടങ്ങി. കഥയും കഥാപാത്രങ്ങളും സ്വയം മനസിലാക്കി കണ്ടു. സിനിമ കൂടുതല്‍ സുന്ദരമെന്നു തോന്നി.

അച്ഛന്‍ കഴിഞ്ഞാല്‍ സിനിമയുടെ മറ്റൊരു തലം കാണിച്ചു തന്നത് മൂത്ത ചേച്ചിയായിരുന്നു. അച്ഛന്റെ നിരൂപണ ശൈലിയില്‍  നിന്നും കുറച്ചു മാറി, സിനിമയിലെ സംഭാഷണങ്ങളാണ് അവള്‍ ശ്രദ്ധിച്ചിരുന്നത്. രഞ്ജിത്ത് എന്ന കഥാകാരനെ പറ്റി ഞാന്‍ ആദ്യം അറിഞ്ഞത് ഇവളില്‍ നിന്നാണ്.
Renjith

തൂലിക തുമ്പില്‍ ഈശ്വരന്‍ വിളക്കായ്‌ തെളിയുന്ന എഴുത്തുക്കാരന്‍...  വാക്കുകള്‍ക്‌ ഒരേ സമയം വാളിന്‍റെ മൂര്‍ച്ചയും പൂവിന്റെ മൃദുലതയും ഒരുമിക്കുന്നത് ഞാന്‍ രഞ്ജിത്ത് സിനിമകളില്‍ കണ്ടു.  

ഒരു state /national അവാര്‍ഡ്‌ പ്രഖ്യാപനം ഉണ്ടായാല്‍ അന്ന് വീട്ടില്‍ ഒരു സംവാദം ഉണ്ടാവും, ചേച്ചിയും അച്ഛനും തമ്മില്‍. അവാര്‍ഡ്‌ കമ്മിറ്റിയുടെ തെറ്റുകളും ശരികളും അവാര്‍ഡ്‌ ലഭിച്ചവരുടെ ഗുണകണങ്ങളും എല്ലാം ചര്‍ച്ചാ വിഷയമാവും.

സിനിമ ഒരു നേരം പോക്കിന് വേണ്ടി മാത്രം കാണുന്ന രീതി പതുക്കെ മാറി തുടങ്ങി.

Theatre ലെ ആളുകളുടെ എണ്ണമോ  സിനിമ ഓടിയ ദിവസങ്ങളുടെ എണ്ണമോ ഒരു സിനിമയുടെ quality നിര്‍ണയിക്കുന്നില്ല എന്ന് ഞാന്‍ വൈകാതെ മനസിലാക്കി. ഒരു സിനിമ നന്നായിട്ടില്ല എന്ന് സുഹൃത്തുക്കള്‍ ആരെങ്കിലും പറഞ്ഞാലും അച്ഛന്‍ അത് കൊള്ളാം എന്ന് എന്ന് പറഞ്ഞാല്‍ അതൊരു നല്ല സിനിമയെന്ന് ഞാന്‍ മുദ്ര കുത്തും. അതിനു ഒരുദാഹരണമാണ്  '4 The People'. പാട്ടുകള്‍ കൊണ്ട് മാത്രം ഹിറ്റായ ഒരു ഫിലിം എന്നാണ് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അച്ഛന്‍ പറഞ്ഞത് അതിലൊരു variety theme ഉണ്ട് എന്നായിരുന്നു. അതിനെ പറ്റി ചിന്തിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ശരിയെന്നു തോന്നി. അന്ന് വരെയും മലയാള സിനിമയില്‍  ഉണ്ടാവതിരുന്ന ഒരു attempt ആയിരുന്നു ജയരാജ് 4 The People ഇല്‍ നടത്തിയത്. 

          +2 സുഹൃത്തുക്കള്‍ അത്രയേറെ പ്രിയപ്പെട്ടവര്‍ ആയത് കൊണ്ടാവാം ഞങ്ങള്‍ ഒരുമിച്ചു ഒരു കോളേജ് ഇല്‍ ഡിഗ്രി ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ,  Coimbatore, Sree Narayana Guru College ഇല്‍ എനിക്കൊപ്പം 2 സുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ. പഴയന്നൂരില്‍ നിന്നും പാലക്കാട് എത്തിയപ്പോഴേക്കും ജീവിതം കൊറേയൊക്കെ മാറിയിരുന്നു. ഇനി പാലക്കാട് നിന്നും കോയമ്പത്തൂര്‍ ലേക്ക് ആണ്.
പുതിയ ഭാഷ, പുതിയ സംസ്കാരം, പുതിയ കൂട്ടുകാര്‍...

ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹുര്‍ത്തങ്ങള്‍ degree college ഇല്‍ നിന്നാണ് ലഭിക്കുക എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ത് കൊണ്ടോ, SNGC എനിക്ക് അത്ര പ്രിയപ്പെട്ടതായിരുന്നില്ല. ഒരു culture ഇല്‍ ജീവിച്ചു ശീലിച്ചു മറ്റൊരു culture ലേക്ക് എത്തിപ്പെട്ടപ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം എനിക്ക് നേരിടേണ്ടി വന്നു. അവരുടെ സംസ്കാരവുമായി ഒരു വിധം പൊരുത്തപ്പെട്ടു വന്നപ്പോഴേക്കും കോളേജ് ജീവിതം ഏറെക്കോറെ ഒക്കെ അവസാനിച്ചിരുന്നു. വളരെ വൈകിപ്പോയി.

എങ്കിലും ചുരുക്കം ചില സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. അവരെ പറ്റി എന്ത് എഴുതണം എന്ന് എനിക്കറിയില്ല.
എല്ലാ പ്രശ്നത്തിലും ചെന്ന് പെടും. ശിക്ഷകള്‍ സന്തോഷത്തോടെ, ശപിച്ചു ഏറ്റു വാങ്ങും. എന്തും വളരെ സരസമായി മാത്രം കൈകാര്യം ചെയ്യും. ഇങ്ങനെ ഒക്കെ വേണേല്‍ പറഞ്ഞു തള്ളാം.
പഴയ സുഹൃത്തുക്കളെ പോലെ സിനിമ കാണാന്‍ ഇവര്‍ക്കും ഇഷ്ടമായിരുന്നു. Art Films ഇവര്‍ കാണാറില്ല. അതിനുള്ള അവസരം തിയറ്റര്‍ ഉടമസ്ഥര്‍ കൊടുക്കാറുമില്ല. എന്റെയും ഇവരുടെയും taste വ്യത്യാസമാണ് എന്ന് വൈകാതെ ഞാന്‍ മനസ്സിലാക്കി. അത് കൊണ്ട് തന്നെ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയി തുടങ്ങി. അത് പിന്നെ ഒരു ശീലമായി. രണ്ടു ഭാഗത്ത്‌ നിന്നും ഉള്ള disturbance ഒഴിവാക്കി മുഴുവന്‍ ശ്രദ്ധയും സിനിമയില്‍ കേന്ദ്രീകരിച്ചു കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു.

സിനിമയുടെ കാര്യത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയൊരു അബദ്ധം ഇവിടെ വച്ചായിരുന്നു. മറ്റു ഭാഷകളിലെ സിനിമകള്‍ കണ്ടാല്‍ മലയാളത്തെ ഉപേക്ഷിച്ചു ആ സിനിമകളില്‍ addict ആവുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. അത് കൊണ്ട് തന്നെ തമിഴ് ഹിന്ദി സിനിമകള്‍ ഞാന്‍ കണ്ടിരുന്നില്ല. സുഹൃത്തുക്കളുടെ കൂടെ സിനിമക്ക് പോവുമ്പോള്‍ , കാണാന്‍ പോകുന്നത് ഒരു തമിഴ്/ഹിന്ദി സിനിമ ആണെന്ന് അറിഞ്ഞാല്‍ അവരെ എതിര്‍ത്തു തിയറ്ററിന്റെ പടിക്കല്‍ നിന്നും തിരിച്ചു വന്നിട്ടുണ്ട് പലപ്പോഴും. 

ഞങ്ങള്‍ 3 പേരില്‍ നിന്നും രണ്ടാമത്തെ ചേച്ചി ഒരല്‍പം different ആയിരുന്നു. ഹിന്ദി ചാനലുകളുടെയും ഹിന്ദി സീരിയലുകളുടെയും ആരാധിക. മലയാള സിനിമ കാണില്ല എന്നല്ല, അവളുടെ നിരൂപണം... എനിക്കറിയില്ല അതെങ്ങനെ വിശേഷിപ്പിക്കണം എന്ന്.
അന്യ ഭാഷ സിനിമകള്‍ കണ്ടാല്‍ ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കി എടുത്ത എന്റെയൊരു ശൈലി നഷ്ടപ്പെടില്ലേ എന്ന സംശയം ഉണ്ടാവാന്‍ അങ്ങനെ രണ്ടാമത്തെ ചേച്ചി കാരണമായി.

ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഓരോ നാട്ടിലെ ജീവിത രീതികളാണ് ആ ഭാഷകളിലെ സിനിമകളില്‍ പ്രതിഫലിക്കുന്നത് എന്ന്.

SNGC യിലെ എന്റെ ഒരു സുഹൃത്തിനു നന്ദി, മറ്റു ഭാഷകളിലെ നല്ല സിനിമകള്‍ എന്നെ കാണിപ്പിക്കുന്നതിനു. ഇവനോട് ഞാന്‍ ആദ്യമായി ആവശ്യപ്പെട്ട ഒരു സിനിമ "3 idiots" ആണ്. അതിനൊരു കാരണമുണ്ടായിരുന്നു. ഉജാല - ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ഇല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റു വാങ്ങിയ എന്റെ പ്രിയപ്പെട്ട രഞ്ജിത്ത്, വേദിയില്‍ വച്ച് പറഞ്ഞത് ഇങ്ങനെ:

"ഈ അവാര്‍ഡ്‌ എനിക്ക് ലഭിക്കുന്നു എന്ന വിവരം ഞാനറിയുന്നത് മദിരാശിയിലെ ഈഗ തിയറ്ററില്‍ ഞാന്‍ രാജ് കുമാര്‍ ഹിരാനിയുടെ 3idiots എന്ന സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്. ആ സിനിമക്കിടയിലാണ് ഏഷ്യാനെറ്റിലെ എന്റെ ഒരു സുഹൃത്ത്‌ 'പാലേരി മാണിക്കം ഒരു പാതിരാ കൊലപാതകത്തിനെ കഥ' എന്ന സിനിമയുടെ പേരില്‍ താങ്കള്‍ക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ എന്ന് ഞാനറിയുന്നത്. അതിനു ശേഷവും ഞാന്‍ സിനിമ കാണുകയാണ് സിനിമ എന്നോട് പറയുന്നു, കുളവട്ടത്തില്‍ നിരയാണ് രഞ്ജിത്ത് നീ.. കടലില്‍ തിമിംഗലത്തെ വേട്ടയാടുകയാണ് രാജ് കുമാര്‍ ഹിരാനിയും ആമിര്‍ ഖാനും... "

രഞ്ജിത്ത് ഒരു സിനിമയെ ഇത്രയേറെ അംഗീകരിക്കുമ്പോള്‍ അത് കാണാനൊരു ആഗ്രഹം എനിക്കും.. ആവശ്യം അറിയിച്ചപ്പോള്‍ സുഹൃത്തിനു കാര്യം മനസ്സിലായി, അവാര്‍ഡ്‌ ദാന ചടങ്ങുകള്‍ താനും കാണാറുണ്ട് എന്ന് സൂചിപ്പിച്ചു കൊറേ കളിയാക്കി 3idiots സംഘടിപ്പിച്ചു തന്നു. തുടര്‍ന്ന് പല നല്ല സിനിമകളും ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ computer ലേക്ക് എത്തി തുടങ്ങി.


          ഗംഗ ഒഴുകിക്കൊണ്ടേ ഇരുന്നു...
ഞാനിപ്പോള്‍ MCA ചെയ്യുന്നു. Thrissur,  Vidya Academy Of Science And Technology.
കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ തന്‍റെ പഴയൊരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്ന പോലെ...  
പഴയ പത്താം ക്ലാസിന്റെ തുടര്‍ച്ച പോലെ....
ചിലപ്പോഴൊക്കെ VHSC യുടെ തുടര്‍ച്ചയല്ലേ എന്ന് തോന്നും.
എല്ലാവരും നല്ല സുഹൃത്തുക്കള്‍...
എങ്കിലും എന്തോ ഒരു irritation...

ക്ലാസ് തുടങ്ങി ഒരാഴ്ചക്കുള്ളില്‍ 'ആരാണ് രഞ്ജിത്ത് ? ' എന്ന ചോദ്യം കേള്‍ക്കേണ്ടി വന്ന എനിക്ക് സാംസ്കാരിക നഗരത്തിലെ എന്റെ ക്ലാസിലെ സിനിമ പ്രേമികളെ കുറിച്ചും അനുഭവങ്ങളെ പറ്റിയും എഴുതാന്‍ സമയമായിട്ടില്ല...

Wednesday 11 January 2012

ലോക സമസ്ത സുഖിനോ ഭവന്തു:

ലോക സമസ്ത സുഖിനോ ഭവന്തു:
ലോകത്തിലുള്ള എല്ലാവരും എല്ലാ സുഖത്തോടെയും
സമാധാനത്തിലും വാഴട്ടെ എന്നര്‍ത്ഥം...

മരണത്തെ കുറിച്ച് പല തത്ത്വ ചിന്തകരും പ്രസംഗിച്ചിട്ടുണ്ട്. മരണത്തെ 'വിളിക്കാതെ വരുന്ന അതിഥി', 'ആത്മാവിന്റെ തോഴന്‍' എന്നിങ്ങനെ പല വിശേഷണങ്ങളും നല്‍കി കണ്ടിട്ടുണ്ട്. സ്വാമി സന്ദീപ്‌ ചൈതന്യ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "മരണത്തെ ഭയക്കരുത്, സമയമായി എന്ന്  നമുക്ക് തോന്നിയാല്‍ മനസും ശരീരവും അതിനെ സ്വീകരിക്കാന്‍ വേണ്ടി ഒരുക്കി നിര്‍ത്തുക..."

ഞാന്‍ മരണത്തെ ഭയക്കുന്നു...    

അത് വരാനിരിക്കുന്ന എന്റെയോ മറ്റുള്ളവരുടെയോ മരണത്തെ കുറിച്ചല്ല....  
മറിച്, ഞാന്‍ ഭയക്കുന്നു...
പ്രിയപ്പെട്ടൊരാള്‍ മരിച്ചു തൊട്ടടുത്ത നിമിഷങ്ങളില്‍ അല്ലെങ്കില്‍ മണികൂറുകളില്‍ ചിലപ്പോള്‍ ദിവസങ്ങളോളം  ജീവിക്കാന്‍...

        ഒരു blog ഉം create ചെയ്തു അതില്‍ എന്ത് എഴുതണം എന്നറിയാതെ ഉള്ള ഇരുപ്പാണ്. ഉള്ളിലുള്ള സങ്കടങ്ങള്‍, വികാരങ്ങള്‍, ദേഷ്യങ്ങള്‍ എല്ലാം തുറന്നടിച്ചു എഴുതാം എന്നായിരുന്നു create ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ലക്‌ഷ്യം.

ഞാന്‍ കുറച്ചു മുന്‍പ് പറഞ്ഞ ഭയത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ് ഇതെഴുതുന്നത്. ഇന്ന് [27/12/2011] എന്റെ കുടുംബത്തില്‍ ഒരു മരണം സംഭവിച്ചിരിക്കുന്നു. വീട്ടിലുള്ള എല്ലാവരും മരണ വീട്ടിലേക്കു പോയിരിക്കുന്നു. എഴുതാനിരിക്കുന്ന subject ചിന്തയില്‍ വന്നിട്ട് കുറച്ചു ദിവസങ്ങള്‍ ആയെങ്കിലും ഇന്നാണ് എനിക്ക് ഇത് എഴുതാന്‍ കഴിയുന്നത്.   
ആതിഥേയന്‍ ഒരു കൊച്ചു കുട്ടിയാണ്. വിളിക്കാതെ വന്ന അതിഥി അവന്റെ ജീവനും കൊണ്ട് പോയി.

     Coimbatore ലെ അത്യാവശ്യം അറിയപെടുന്ന ഒരു College - ശ്രീ നാരായണ ഗുരു കോളേജ്. അവിടുത്തെ Modern Culture ഇല്‍ ജീവിച്ചു മടുത്ത ഞാന്‍ Degree Certificate കിട്ടിയപ്പോള്‍ കേരളത്തിലെ ഒരു Engineering College ഇല്‍ MCA ക്ക് join ചെയ്യാന്‍ നിര്‍ബന്ധിതനായി.

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി. SNGC യിലെ students ഇല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന മറ്റൊരു കൂട്ടം വിദ്യാര്‍തികളുടെ ഇടയിലേക്ക് ഞാന്‍ ചെന്നെത്തുകയായിരുന്നു. തീരെ സഹിക്കാന്‍ കഴിയാത്തവര്‍, വളരെ പെട്ടെന്ന് അടുക്കുന്നവര്‍, പ്രണയിക്കുന്നവര്‍, പ്രണയത്തിനു  വിലക്കെല്‍പിച്ചവര്‍...

ഇവരുടെയെല്ലാം ഇടയില്‍ നിന്നും ഞാന്‍ ഒരു കുട്ടിയെ പരിചയപ്പെട്ടു...

ഒരു പെണ്‍ക്കുട്ടി...
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ആഗ്രഹങ്ങളും ചിന്തകളും.. ഇതെല്ലാമാണ് അവളെ എന്നിലേക്ക്‌ ആകര്‍ഷിച്ചത്.

      അതിലൊന്ന് അവളുടെ മനസായിരുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മനസ്. കുട്ടികളെ ഇഷ്ടപെടാത്തവരുമായി ആരുമില്ല. കുട്ടികളെ ഒരുപാട് ഇഷ്ടമാണ് എന്ന് വാക്കുകളാല്‍ പലരും പറയാറുണ്ട്‌  എങ്കിലും അവരില്‍ നിന്നും വ്യത്യസ്തമാണ്  ഇവള്‍. കുഞ്ഞുങ്ങള്‍ തനിക്കു ചുറ്റും ഉണ്ടെന്നു ഒരു ഫീല്‍, ആ ഒരു environment സൃഷ്ടിക്കുന്നുണ്ട് ഇവള്‍. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനു മുന്പ് കയ്യില്‍ baby oil തിരുമ്മി പിടിപ്പിക്കുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്.

ഒരു ദിവസം, ഒരു library hour ഇല്‍ ഒരു കുട്ടിയുടെ കയ്യിലെ രേഖ നോക്കി ഭാവി പ്രവചിക്കാനുള്ള അവസരം കിട്ടി. വേറൊരു പണിയും ഇല്ലാത്തതു കൊണ്ടാവാം എല്ലാവര്‍ക്കും കൈ നോക്കണം. എനിക്ക് അന്ന് നല്ല demand ആയിരുന്നു. എല്ലാ പെണ്‍ക്കുട്ടികള്‍ക്കുംഅറിയേണ്ടത് തനിക്കു എത്ര കുട്ടികള്‍ ഉണ്ടാവും എന്നായിരുന്നു. സരസ്വതി നാവില്‍ വന്നു പറഞ്ഞ സംഖ്യ ഞാന്‍ പറഞ്ഞു. MCA students അന്ധ വിശ്വാസം പാടില്ല എന്ന് ഒരു IT firm ഇലും എഴുതി വച്ചിട്ടില്ല...    
           
       എല്ലാവരും പോയപ്പോള്‍ അവള്‍  കൈ നീട്ടി വന്നു. അവള്‍ പക്ഷെ എത്ര കുട്ടികള്‍ എന്ന് ചോദിച്ചില്ല. ഭാവിയും ഭൂതവും എല്ലാം പറഞ്ഞു കഴിഞ്ഞു കൈ തിരിച്ചു കൊടുത്തപ്പോള്‍ ഞാന്‍ ചോദിച്ചു, 

"എന്തെ കുട്ടികളോട് ഇത്ര പ്രിയം ? "

കുട്ടികളോട് പ്രിയം തോന്നല്‍ എന്തെങ്കിലും കാരണം വേണോ.. ഒരു കൊച്ചു വര്‍ത്തമാനം എന്നാ നിലക്ക് ചോദിച്ചതായിരുന്നു ഞാന്‍. അവള്‍ പറഞ്ഞു, 
"കുട്ടികളെ ഇഷ്ടമാണ്. എനിക്ക് 10 ഉണ്ണികളേ വേണം "

തീരെ പ്രതീക്ഷിക്കാതെ വന്ന മറുപടി . അത് ഇപ്പോഴും എന്റെ മനസിന്റെ കോണില്‍ അതെ സ്വരത്തില്‍ മുഴങ്ങുന്നു... 

ഒരു കളി തമാശക്ക് പറഞ്ഞതായിരുന്നില്ല അവള്‍. തീര്‍ച്ചയായും അതൊരു പെണ്‍ക്കുട്ടിയുടെ നിലക്കാത്ത സ്വപ്നമായിരിക്കാം അല്ലെങ്കില്‍ ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള ഒരു ആഗ്രഹമായിരിക്കാം. എന്ത് തന്നെ ആയാലും 10 ഉണ്ണികളുടെ അമ്മയാവാന്‍ കൊതിക്കുന്ന ആ മനസിനെ, ഉറങ്ങി കിടക്കുന്ന ആ മനസിനെ ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

    കുറച്ചു കാലം മുന്‍പ്‌ ആയിരുന്നേല്‍ ഈ ആഗ്രഹത്തെ ഞാന്‍ support ചെയ്തേനെ...

പക്ഷെ...  

കളിക്കിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ മുതല്‍ കൊലപാതകം വരെ കുട്ടികളുടെ മരണത്തിനു കാരണമായി വന്നിട്ടുണ്ട്. 'സ്കൂള്‍ ബസ് മറിഞ്ഞു പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു', 'തൊട്ടിയിലെ വെള്ളത്തില്‍ വീണു 1 വയസ്സുകാരന്‍ മരിച്ചു', 'ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു' ഇതെല്ലം ഇന്നത്തെ കാലത്ത് സ്ഥിരം വായിക്കുന്ന പത്ര കുറിപ്പുകള്‍ ആണ്. ഇതില്‍ കുറെയെല്ലാം അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാവാം. ഇനി ദൈവത്തിന്റെ തമാശകള്‍ എന്ന് വിശേഷിപ്പിക്കുന്ന വേറൊരു കൂട്ടവും ഉണ്ട്. 

ജനിക്കുമ്പോള്‍ തന്നെ മരണം. അതല്ലെങ്കില്‍ എന്തിനിവന്‍ ജനിച്ചു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വൈകല്യത്തോടെ ഉള്ള ജനനം. ഈ പറഞ്ഞതില്‍ എന്ത് തന്നെ കാരണമായി വന്നാലും ഇങ്ങനെ ഒരു വാര്‍ത്ത കേട്ട് കഴിഞ്ഞാല്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ "വിധി" എന്ന് പറയാനേ ആര്‍ക്കും കഴിയു.   
        
    വേദന എന്ന വികാരം അനുഭവിക്കാന്‍ യോഗ്യരായവര്‍ തന്നെയാണ് ഓരോ കുഞ്ഞുങ്ങളും. ഈ ഭൂമിയില്‍ പിറന്നു വീഴുന്ന ഇതൊരു കുഞ്ഞും വേദന കൊണ്ട് കരയുന്നുണ്ടെങ്കില്‍ അതിന്റെ പാപം ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കിട്ടില്ലേ...?? ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു...

പ്രതികരിക്കാനുള്ള ശക്തിയില്ലാതെ, ഒന്ന് കരയാനുള്ള ത്രാണി പോലും ഇല്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ പിടയുമ്പോള്‍ അതിനിടയാക്കുന്ന സാഹചര്യത്തോട് ചോദിക്കട്ടെ, 
ഇതനുഭവിക്കാന്‍ എന്തിനു ഇവരെ തിരഞ്ഞെടുത്തു...?? 
ദൈവത്തോട് ചോദിക്കട്ടെ, എന്തിനു ഇവരെ ജനിപ്പിച്ചു...??


     രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "കയ്യൊപ്പ്" എന്ന സിനിമയിലെ മുകേഷ് പറയുന്ന ഒരു dialog ഞാന്‍ ഓര്‍ക്കുന്നു...

" കുഞ്ഞുങ്ങളെ ഈ നശിച്ച  ലോകത്തേക്ക് കൊണ്ട് വരരുത് എന്ന് ഞാനും ലളിതയും എടുത്ത തീരുമാനം അവളെ കണ്ടപ്പോള്‍ ശരിയാണ് എന്ന് തോന്നി " 

തീര്‍ച്ചയായും ഇത് പോലൊക്കെ ചിന്തിക്കാന്‍ പോലും സാധാരണ ജനങ്ങള്‍ക്ക്‌ ആവില്ല. ഇതെഴുതുന്ന ഞാന്‍ പോലും കുഞ്ഞുങ്ങള്‍ വേണ്ട എന്ന പക്ഷക്കാരനല്ല. 

മക്കളുടെ സ്നേഹം ലഭിക്കണം, കുടുംബത്തിന്റെ പാരമ്പര്യം നില നിര്‍ത്തണം എന്നൊക്കെയാവം എന്തിനൊരു കുഞ്ഞു എന്ന ചോദ്യത്തിനുത്തരം. എന്തൊക്കെ ആയാലും ഒരു കുഞ്ഞു എന്നത് ഒരു ഭാഗ്യമാണ്. പുണ്യമാണ്. 

    പക്ഷെ, പത്തു ആഗ്രഹിക്കുന്നത് തെറ്റല്ലേ എന്നല്ല അത് ഇത്തിരി ക്രൂരമല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പത്തു ഉണ്ണികള്‍ ഓടി കളിക്കുന്ന വീട് കാണാന്‍ തന്നെ രസമാണ്. 

അതിലെ ഒരു ഉണ്ണിക്കു വേദനിച്ചാല്‍... 
അതല്ലെങ്കില്‍ ജന്മം കൊള്ളുന്നത്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തോടെ ആണെങ്കില്‍... അപ്പോള്‍ ചിന്തിക്കാം എന്തിനിവന്‍ ജനിച്ചു എന്ന്... 

ഞാന്‍ +2 നു പഠിക്കുന്ന സമയത്ത് ബസില്‍ വച്ച് പരിചയപ്പെട്ട ഒരു അമ്മയും മകളും... മകളുടെ പേര് മഞ്ജു. 3rd STD student ആണ്. ജന്മനാ സംസാര വൈകല്യവും കേള്‍വിക്കുറവും ഉള്ള അവള്‍ ആ ബസിലെ ഏല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു. അവളുടെ അമ്മ പലപ്പോഴും പറയാറുണ്ട്, അവരുടെ മകള്‍ മിടുക്കി ആണെന്ന്. എങ്കിലും ആ അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ആരോ ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു.  മക്കളെ ഡോക്ടര്‍ ആക്കണം എന്ജിനീര്‍ ആക്കണം എന്നൊക്കെ കരുതുന്ന മാതാ പിതാക്കള്‍ ഈ അമ്മയുടെ സ്വപ്നങ്ങളുടെ പരിധി അറിയാന്‍ ശ്രമിക്കുക. 

ആ കുട്ടിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് ഞാന്‍ സ്ഥിരം കാണാറുണ്ട്. ഇവളെ പോലുള്ള ഒരുപാട് കുട്ടികളെ  തിങ്ങി നിറച്ച ഒരു വാഹനം. പത്തും ഇരുപതും കുട്ടികളെ ആഗ്രഹിക്കുന്നവര്‍ ഇത് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരിക്കലെങ്കിലും പോയി കാണണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.. 

കയ്യോപ്പിലെ മുകേഷിന്റെ dialog നെ പറ്റി കാര്യമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു ഓരോ മനുഷ്യനും. 

      ഒരു പക്ഷെ ഒരു നല്ല മനസ് ഉള്ളത് കൊണ്ടാവാം ഇങ്ങനെ ഒരു സ്വപ്നം എന്റെ സുഹൃത്തിനു ഉണ്ടായത്. ദൈവം ആരോഗ്യമുള്ള കുട്ടികളെ തരും എന്ന വിശ്വാസം, ഈ ലോകം നന്മയും സമാധാനവും നിറഞ്ഞതാണ്‌ എന്ന വിശ്വാസം, ഈ ലോകത്ത് 10 കുട്ടികളെ മുഴുവന്‍ സ്നേഹവും കൊടുത്തു ഒരിക്കലും വേദനിപ്പിക്കാതെ വളര്‍ത്താം എന്ന വിശ്വാസം...

ആന്‍ ഫ്രാങ്കിന്റെ ലോക പ്രശസ്തമായ ഡയറി കുറിപ്പുകളിലെ വരികള്‍ ഞാനോര്‍ക്കുന്നു...
" ഉള്ളിന്റെ ഉള്ളില്‍ എല്ലാ മനുഷ്യരിലും ഒരു നന്മയുണ്ട് "
ആ നന്മയുടെ ആഗ്രഹത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല...

     മരണമടയുന്ന ആയിരക്കണക്കിന്  കുഞ്ഞുങ്ങളുടെ ഇടയില്‍ ഇനി അവനും ഉണ്ട്. അവന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

വീട്ടില്‍ നിന്നും പോയവര്‍ തിരിച്ചു വരാന്‍ സമയമായിരിക്കുന്നു. അവര്‍ വന്നാല്‍ മരണമാപഹരിച്ച ആ കുഞ്ഞിന്റെ വിധിയെ പറ്റി സംസാരിക്കും.. അവന്റെ അച്ഛന്റെയും അമ്മയുടെയും തീരാത്ത ദു:ഖത്തെ കുറിച്ച് സംസാരിക്കും.. അവന്റെ നിഷ്കളങ്കമായ മുഖത്തെയും പുഞ്ഞിരിയെയും പറ്റി വര്‍ണിക്കും... 

എനിക്കത് കേട്ട് നില്ക്കാന്‍ ആവില്ല. ഞാനെന്റെ മുറിയിലേക്ക് പോവട്ടെ...